വാക്കുകളുടെ ആഴങ്ങളില്‍ ഒരു ശംഖിനുള്ളില്‍ വിശ്രമിക്കുകയായിരുന്നു എന്ടെ 'പ്രണയം'. ആരോടെന്നില്ലാതെ, എന്തെന്നറിയാതെ ആ സങ്കല്‍പം. ഒരു ജീവവായുവിലൂടെ ആ ശംഖ് മധുരഗാനങ്ങള്‍ പാടുമെന്നു അത് സ്വപ്നം കണ്ടിരുന്നു. തിരമാലകളുടെ ശക്തിയില്‍ ആടിയുലഞ്ഞ്, ഒടുക്കം, അതൊരു തീരം അണഞ്ഞപ്പോള്‍, അതിലെ ജീവന്‍ നിലച്ചിരുന്നു. കൊടും വെയിലില്‍ സ്വയമുരുകി അവസാന തുള്ളിയും ആ തീരത്ത് വീഴ്ത്തി ശംഖിനുള്ളിലെ ശവമായി അത് പരിണമിച്ചു.