അത് ഇപ്പോള്‍ നിന്‍റെ മുഖമായ് മാറിയെങ്കില്‍ എന്നോര്‍ത്തു- ചന്ദ്രനെ കണ്ടപ്പോള്‍.
നീട്ടിയ വിരല്‍ത്തുമ്പിനറ്റത്തായ് എനിക്കായ് വെളിച്ചമേകി നീയുണ്ടെന്നോര്‍ക്കുവാന്‍ പെട്ടെന്നൊരു കൊതി.
പിന്നെ, ആ ചന്ദ്രനോട്,
നിന്‍റെ പേരില്‍ കുശുംബ്-
നിനക്ക് പകരം,
അതെന്നെ കാണുന്നുവെന്നോര്‍ത്ത്.
എങ്കിലും, വെല്ലുവിളിക്കാന്‍ ഒന്നുണ്ട്.
നിന്നെ ഞാന്‍ പ്രണയിച്ച കാലം മുതല്‍,
നിന്‍റെ നാമവും മുഖവുമാണ്
അതിന്‍റെ അസ്തിത്വമെന്നത്.